Friday, January 3, 2014

3/01/2014

ഇന്ന് രാവിലെ എച്ച് എം ഉണ്ടായിരുന്നില്ല. എനിക്കായിരുന്നു ചാര്‍ജ്.
രാവിലെ തന്നെ ഒരു ദുരന്തവാര്‍ത്തയാണ് കേട്ടത്....8ലും 9ലും പഠിക്കുന്ന രണ്ട് കുട്ടികളുടെ അച്ഛന്‍
ആത്മഹത്യ ചെയ്തു. വെളുപ്പിനാണ് സംഭവിച്ചത്....ബോഡി പോസ്റ്റ്മോര്‍ട്ടം കഴിഞ്ഞ് ഉച്ചയോടെ എത്തുമെന്നും അറിയാന്‍ കഴിഞ്ഞു. കുട്ടികളെ എനിക്ക് പരിചയമില്ല. ഞാന്‍ ആ ക്ലാസ്സില്‍ എടുക്കുന്നില്ല. ക്ലാസ്സ് ടിച്ചേഴ്സിനോടു ചോദിച്ചു. കുട്ടികള്‍ പഠനത്തില്‍ മിടുക്കരല്ല.അച്ഛന്‍ മദ്യപാനിയായിരുന്നു....കുട്ടികളുടെയും കുടുംബത്തിന്റെയും കാര്യം കഷ്ടം തന്നെ..............................................

ഒന്നാമത്തെ പിരീയഡ് കഴിഞ്ഞപ്പോഴാണ്, ഇന്നലത്തെ പ്രശ്നത്തിന്റെ തീര്‍പ്പിനായി ഉമ്മയും മകനും കൂടി വന്നത്.
മകനും കൂട്ടുകാരനും കൂടി ഉച്ചയ്ക്ക് സ്ക്കൂളില്‍ നിന്ന് വിട്ടു....യൂണിഫോം ബാഗില്‍ അഴിച്ചുവച്ചു.മറ്റൊരു ഡ്രസ്സ് ഇട്ടിട്ട്. അടുത്തുള്ള ഒരു പറമ്പിലി‍ പോയിരിക്കുന്നു. രണ്ടുമൂന്ന് അധ്യാപകര്‍ ബാങ്കില്‍ പോയി വരുന്ന വഴി കണ്ടു. അവരെ പൊക്കി. കയ്യില്‍ മൊബൈല്‍....വായ്ക്ക് സിഗരറ്റിന്റെ മണം......ഒരാളെ ഇന്നലെ തന്നെ കൈകാര്യം ചെയ്തിരുന്നു. ടി.സി അപേക്ഷ നല്‍കിയാണ് അവര്‍ പോയത്.....................ഇന്ന് വന്നവന്‍ ഇതുപോലെ....ആദ്യമാണ്.......ആദ്യത്തതും അവസാനത്തേതുമായ വാണിംഗ് കൊടുത്തുവിട്ടു......

ഉച്ചയ്ക്ക് ഇന്റര്‍ വെല്ൃ സമയത്ത് ശിവദാസിന്റെ അച്ചനും അമ്മയും വന്നു. അവന്റെ അച്ചനെ ഞാന്‍ ആദ്യമായാണ് കാണുന്നത്. ഞാന്‍ അവനെ പറ്റി കുറ്റമൊന്നും അവരോട് പറഞ്ഞില്ല.....നിങ്ങള്‍ കുറെ ശ്രദ്ധിക്കണം....അവന്‍ പഠനത്തില്‍ ഇപ്പോള്‍ താല്‍പ്പര്യം കൂടുതല്‍ കാട്ടുന്നുണ്ട്......എന്നൊക്കെയാണ് പറഞ്ഞത്......
ടീച്ചര്‍ വൈകുന്നേരം സ്പെഷ്യല്‍ ക്ലാസ്സില്‍ ഇരിക്കാന്‍ പറഞ്ഞിട്ടുണ്ട്.....രാത്രി വൈകിയാലും കുഴപ്പമില്ല....ഞാന്‍ വന്നുകൊണ്ടു പൊയ്ക്കോള്ളാം....എന്ന് അവന്റെ അച്ചന്‍ പറഞ്ഞു......ശിവദാസിന്റെ ശബ്ദം  തൊണ്ടയില്‍ തന്നെയാണ്.....അവന് സങ്കടമുണ്ടെന്ന് എനിക്ക് തോന്നി....ശരി പൊയ്ക്കോളൂ എന്ന് ഞാന്‍ പറഞ്ഞൂ......
.....അന്നത്തെ കോപ്പിയടി പ്രശ്നത്തിനുശേഷം എനിക്ക് ഇതുവരെയും മനസ്സുതുറന്ന് അവനോട് സംസാരിക്കാന്‍ പറ്റിയിട്ടില്ല......ഇന്ന് വൈകിട്ട് എന്റെ സ്പെഷ്യല്‍ക്ലാസ്സ് ഉണ്ട്......അതിനുമുന്പുള്ള ഗ്യാപ്പില്‍ സംസാരിക്കാം എന്നു കരുതി......ആസമയം അവനെചെന്നു വിളിച്ചു.....അവനെയും കൂട്ടി അടുത്ത ക്ലാസ്സിനപ്പുറത്തേക്കുപോയി....ക്ലാസ്സിലെ കുട്ടികള്‍ ഞങ്ങളെതന്നെ നോക്കുന്നു....ഞാന്‍ പറഞ്ഞൂ.....വൈകിട്ട് പോകുമ്പോള്‍ ഞാന്‍ നിന്നെ ബസ്സ്റ്റാന്‍ഡില്‍ ആക്കിത്തരാം ഇപ്പോ പൊയ്ക്കോളൂ......പിന്നീട് ഞാന്‍ അവിടെ ചെന്ന് ക്ലാസ്സെടുത്തൂ.....വൈകിട്ട് അവന്‍ എന്റെ ബൈക്കിന്റെ പിന്നിലിരുന്നാണ് വന്നത്......‍ഞാന്‍ അവനോട് ഓരോന്നായി ചോദിച്ചു.....മുഖം പരസ്പരം കാണാത്തത്തിനാല്‍ ചോദിക്കാന്‍ എനിക്കും പറയാന്‍ അവനും ബുദ്ധിമുട്ടുണ്ടായില്ല......